Kerala
തൃശൂർ: എഫ്സിആർഎ നിയമഭേദഗതിയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ക്രിസ്ത്യൻ സമൂഹം ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കിരൺ റിജിജു പറഞ്ഞു. ചേലക്കരയിൽ എൻഡിഎ പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകളെ ആണ് ലക്ഷ്യം വയ്ക്കുന്നതെന്നും ക്രിസ്ത്യൻ സംഘടനകൾക്ക് ഉറപ്പു നൽകുന്നുവെന്നും കിരൺ റിജിജു പറഞ്ഞു.
അതേസമയം ബില്ലിനെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കും. ബിജെപി നേതൃത്വത്തെ തെരഞ്ഞെടുപ്പിനുശേഷം ഡൽഹിയിലേക്ക് വിളിപ്പിക്കും. രാജ്യസുരക്ഷക്കെതിരായി പ്രവർത്തിക്കുന്ന സംഘടനകളെ മാത്രമാണ് ലക്ഷ്യമിടുന്നത്.
ക്രിസ്ത്യൻ നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്യുന്നവർ മാത്രം ഭയന്നാൽ മതിയെന്നും ബാക്കിയുള്ള എല്ലാവരെയും സംരക്ഷിക്കുമെന്നും കിരൺ റിജിജു വ്യക്തമാക്കി.
National
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) ഭേദഗതി ബില്ലിനെക്കുറിച്ചു യുഡിഎഫും എൽഡിഎഫും നുണപ്രചാരണം നടത്തുകയാണെന്നു കേന്ദ്ര ന്യൂനപക്ഷ, പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജു.
ഒരു മതവിഭാഗത്തെയും ലക്ഷ്യംവച്ചല്ലെന്നും വിദേശ ഫണ്ടുകളുടെ ദുരുപയോഗം തടയാനാണു ഭേദഗതിയെന്നും മന്ത്രി അവകാശപ്പെട്ടു.
രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്കു ഫണ്ടുകൾ ഉപയോഗിച്ചുവെന്ന പരാതികളുണ്ട്. അതിനാലാണു ചില നടപടികൾ എടുക്കുന്നതെന്നും റിജിജു പറഞ്ഞു.
National
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ വേഷവിധാനത്തെയും പെരുമാറ്റത്തെയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. പാർലമെന്റ് ഒരു വിനോദസഞ്ചാര കേന്ദ്രമല്ലെന്നും സഭയുടെ മര്യാദകളും അന്തസും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
രാഹുൽ ഗാന്ധി പാർലമെന്റിൽ എത്തുന്ന രീതിയും അവിടുത്തെ പെരുമാറ്റവും സഭയുടെ ഗൗരവത്തെ കുറയ്ക്കുന്നതാണെന്ന് റിജിജു ആരോപിച്ചു. പാർലമെന്റിനെ ഒരു 'പിക്നിക് സ്പോട്ട്' ആയി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ ടി-ഷർട്ട് ധരിച്ചുള്ള സഭയിലെ സാന്നിധ്യവും അദ്ദേഹത്തിന്റെ ചില പ്രസംഗ ശൈലികളും മുൻപും ബിജെപി നേതാക്കളുടെ വിമർശനത്തിന് കാരണമായിരുന്നു.
ജനപ്രതിനിധികൾ സഭയ്ക്കുള്ളിൽ മാന്യമായ വസ്ത്രധാരണവും പെരുമാറ്റവും പുലർത്തണം. ഇത് ജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്നും അതിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദം. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയും കേന്ദ്രമന്ത്രി കിരൺ റിജിജുവും തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകിയതോടെ സഭ പ്രക്ഷുബ്ധമായി.
പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിനെതിരെ രൂക്ഷമായ പരിഹാസവുമായാണ് ഗൗരവ് ഗൊഗോയ് സംസാരിച്ചത്. സ്പീക്കറുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത ഗൊഗോയ്, പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു.
ഗൊഗോയ്യുടെ പരാമർശങ്ങൾക്കെതിരെ ശക്തമായ ഭാഷയിലാണ് അമിത് ഷാ പ്രതികരിച്ചത്. സ്പീക്കറുടെ പദവിയെ അപമാനിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും, ചട്ടങ്ങൾ പാലിക്കാതെ സഭ തടസപ്പെടുത്തുന്നവരാണ് നിഷ്പക്ഷതയെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്പീക്കർ സഭയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണെന്നും അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷത്തിന് ചർച്ചകളിൽ താത്പര്യമില്ലെന്നും ബഹളം വെച്ച് സഭ സ്തംഭിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും റിജിജു പറഞ്ഞു. അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് തന്നെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.
National
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ ഒന്ന് മുതൽ 19 വരെ നടക്കും.
ഈ കാലയളവിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം വിളിച്ചുകൂട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശം രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു.
പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു ആണ് ഇക്കാര്യം അറിയിച്ചത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനം നിർണായകമാകും.